കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബ്രിജ് ഭൂഷൺ

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി  റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗ്. കോൺഗ്രസും ഗുസ്തി താരം ബജ്‌റംഗ് പുനിയയും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഗുസ്തിക്കാരുടെ പ്രതിയെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. ഗൂഢാലോചന തെളിയിക്കാൻ തന്റെ പക്കൽ ഓഡിയോ ക്ലിപ്പ് ഉണ്ടെന്നും സത്യത്തെക്കുറിച്ച് ബോധ്യപ്പെട്ടതിന് ശേഷം ഗുസ്തിക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ പ്രിയങ്കാ ഗാന്ധി ഖേദിക്കുമെന്നും ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.

“കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയും ഗുസ്തി താരം ബജ്‌റംഗ് പുനിയയും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. ഇത് തെളിയിക്കാനുള്ള ഓഡിയോ ക്ലിപ്പ് ഞങ്ങളുടെ പക്കലുണ്ട്, സമയമാകുമ്പോൾ അത് ഡൽഹി പോലീസിന് നൽകുമെന്ന് ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞു. പ്രതിഷേധങ്ങൾ  രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഗുസ്തിക്കാർ കോൺഗ്രസിന്റെ കൈത്താങ്ങാണെന്നും തന്റെ രാജി ആവശ്യപ്പെടുക മാത്രമല്ലെന്നും പറഞ്ഞു.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഗുസ്തിക്കാർ ഞായറാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ബ്രിജ് ഭൂഷൺ സിംഗിന്റെ പ്രസ്താവനകൾ. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഇയാൾ ആവർത്തിച്ച് പറഞ്ഞിരുന്നു. പ്രതിഷേധക്കാരെ നാട്ടിലെത്തിച്ച് സമാധാനത്തോടെ ഉറങ്ങാൻ ഇടയായാൽ രാജിവയ്ക്കാൻ തയ്യാറാണെന്നും ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.

അതേസമയം തങ്ങളുടെ ‘മൻ കി ബാത്’ കൂടി കേൾക്കണമെന്ന് ഗുസ്തിക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു . സിംഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിരവധി പ്രമുഖ ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. നീതി ലഭിക്കുന്നതുവരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് പ്രതിഷേധക്കാരിൽ ഒരാളായ ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ പറഞ്ഞു.