ഇന്തോനേഷ്യയിൽ ഭൂചലനം ; 7.3 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് പടിഞ്ഞാറ് ഭൂചലനമുണ്ടായി.  7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രണ്ട് മണിക്കൂറോളം സുനാമി മുന്നറിയിപ്പ് നൽകിയാതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസി (ബിഎംകെജി) അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ താമസക്കാരോട് തീരത്ത് നിന്ന് മാറാൻ ഉടൻ നിർദേശിക്കണമെന്ന് പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്ര വിധേയമായതോടെ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.

യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) നേരത്തെ ഭൂചലനം 6.9 തീവ്രത രേഖപ്പെടുത്തിയിരുന്നു. 84 കിലോമീറ്റർ (52.2 മൈൽ) ആഴത്തിലുള്ള ഭൂകമ്പം പ്രാദേശിക സമയം പുലർച്ചെ 3 മണിക്ക് (2000 GMT) ഉണ്ടായി. പിന്നീട് നിരവധി തുടർചലനങ്ങളും സംഭവിച്ചു. സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് പ്രഭവകേന്ദ്രത്തിന് സമീപമുള്ള ദ്വീപുകളിൽ നിന്ന് അധികൃതർ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ഇന്തോനേഷ്യയുടെ ദുരന്ത ലഘൂകരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.

പടിഞ്ഞാറൻ സുമാത്രയുടെ തലസ്ഥാനമായ പഡാംഗിൽ ഭൂചലനം ശക്തമായി അനുഭവപ്പെട്ടു, ചിലർ ബീച്ചുകളിൽ നിന്ന് മാറിത്താമസിച്ചു. ചില പടാങ് നിവാസികൾ മോട്ടോർ സൈക്കിളിലും കാൽനടയായും ഉയർന്ന സ്ഥലത്തേക്ക് ഒഴിഞ്ഞുപോകുന്നത് പ്രാദേശിക വാർത്താ ദൃശ്യങ്ങൾ കാണിച്ചു. “സിബറട്ട് ദ്വീപിൽ, ആളുകളെ ഇതിനകം ഒഴിപ്പിച്ചിരുന്നു. സുനാമി മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പലായനം ചെയ്യുന്ന സ്ഥലത്ത് തുടരാൻ അവരോട് പറഞ്ഞിട്ടുണ്ട്,” നോവിയാന്ദ്രി പ്രാദേശിക ഉദ്യോഗസ്ഥൻ ടി വി ഒണ്ണിനോട് പറഞ്ഞു.