ഭീകരർ 36 റൗണ്ട് വെടിയുതിർത്തു; പൂഞ്ചിൽ തിരിച്ചടിയ്ക്ക് സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ സുപ്രധാന വെളിപ്പെടുത്തൽ. ബിജി സെക്ടറിലെ ആക്രമണത്തിന് ഭീകരർ സ്റ്റിക്കി ബോംബുകളാണ് ഉപയോഗിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കത്ര ആക്രമണത്തിന്റെ മാതൃകയിലാണ് ഇവർ ഈ ആക്രമണം നടത്തിയിരിക്കുന്നത്. എല്ലാ വസ്തുതകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഐബി ആഭ്യന്തര മന്ത്രാലയത്തിനും എൻഐഎയ്ക്കും കൈമാറിയിട്ടുണ്ട്.

ട്രക്കിന് നേരെ ഭീകരർ 36 റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ സ്റ്റീൽ ബുള്ളറ്റുകളും ഉപയോഗിച്ചു. അതേസമയം ഫോറൻസിക് സംഘം എല്ലാ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. അതേ സമയം ട്രക്കിൽ നിന്ന് 2 ഗ്രനേഡ് പിന്നുകളും അന്വേഷണ സംഘം കണ്ടെടുത്തു. എല്ലാ സൈനികരെയും ഒഴിപ്പിച്ച മൂന്ന് പാരാമെഡിക്കൽ ഉദ്യോഗസ്ഥരുടെയും പരിക്കേറ്റ ഒരു ജവാൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഏഴ് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ മൂന്ന് പേർ വിദേശ തീവ്രവാദികളാണ്. ആക്രമണത്തിൽ തിരിച്ചടിക്കൻ സൈന്യവും പോലീസും നടപടി ആരംഭിച്ചിട്ടുണ്ട്. 2000 കമാൻഡോകളാണ് ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് ഏഴ് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.

ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. സ്ഥലത്ത് വെടിവയ്ക്കാനും സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ഭീകരരാണ് ഭീകരാക്രമണത്തിൽ പങ്കെടുത്തതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഭീകരർ പാകിസ്ഥാൻ ദേശീയവാദ ഗ്രൂപ്പുകളിൽപ്പെട്ടവരാണെന്നും സ്രോതസ്സുകൾ അവകാശപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ എന്നിവയുടെ സഹായത്തോടെയാണ് ഭീകരർ ആക്രമണം നടത്തിയത്.